Sunday, January 3, 2010

കണ്ണുകള്‍ സംസാരിക്കുനത്

കാണാത്ത വഴികളിലൂടെ കേള്‍ക്കാത്ത ശബ്ധ്ങ്ങളിലൂടെ  പറയാത്ത വാക്കുകളിലൂടെ  സഞ്ചരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒന്ന് . സാഹിത്യത്തിന്‍റെ സൃഷ്ടി എന്ന് ഞാന്‍ വിചാരിച്ച ഭാഷ ഇപ്പോള്‍ എന്‍റെ ഒരു തിരിച്ചറിവിന്‍റെ നേര്‍ക്കാഴ്ചയും   ആകുന്നു.
സംസാരിക്കുന്ന, ചിരിക്കുന്ന ,പ്രണയിക്കുന്ന തകര്‍ക്കുന്ന എത്രയോ കാഴ്ചകളെ തുറന്നു വച്ചുകൊണ്ട് കണ്ണുകള്‍ എന്നെ നിറയ്ക്കുന്നു.
            കാഴ്ചകളില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ .ഞനും എന്‍റെ സുഹൃത്തും കാത്തിരിക്കുക്കയാണ്.മനോഹരമായ അവളുടെ കണ്ണുകള്‍  അലയുന്ന ഭാവവുമായി അവനെ കാത്തിരിക്കുകയാണ്‌ .ഞാന്‍ ഒരു കൂട്ട്  മാത്രം.കൂടുതല്‍ ഒന്നും തന്നെ ചെയ്യാനില്ല. .കണ്ണുകളുടെ കാത്തിരിപ്പിനെ കൂടുതല്‍ നിലനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നാ ചിരിയോടെ അവന്‍ .എന്‍റെ ഭാഗം ഭംഗിയാക്കി  ഞാന്‍ മാറി .വീണ്ടും  കമ്പര്‍തമെന്റില്‍‍.യാത്രയാക്കാനുള്ള ശബ്ദവും നിലച്ചു.അവളെ നോക്കുന്ന അവന്‍റെ കണ്ണുകളില്‍ ,പ്രണയത്തിന്‍റെ നിറം .
പിന്നീട്  അവരുടെ പ്രണയം പൂവണിഞ്ഞപ്പോള്‍ എന്‍റെ മനസിലെ  ഏറ്റവും വ്യക്തമായ ഓര്‍മ്മകള്‍ ആ റെയില്‍വേ സ്റ്റേഷന്‍ ആയിരുന്നു.കണ്ണുകള്‍ക്ക്‌ ഭാഷയുണ്ടെന്ന് ഞാന്‍ ആദ്യമായി മനസിലാക്കി. 

 പിന്നീടൊരിക്കല്‍  ഹോസ്റ്റലില്‍ എന്‍റെ താമസ  സ്ഥലതോടുത്ത അടുക്കളയില്‍ നാരങ്ങ അരിയുന്ന ചേച്ചി.
ഇത്രയും പാവപെട്ട മുഖത്തോട് കൂടിയ ഒരു സ്ത്രീയെ ഞാന്‍ വേറെ കണ്ടിട്ടില്ല.അവരുടെ കയ്യില്‍ നിന്നും ഒരു നാരങ്ങ താഴേക്ക് ഉരുണ്ടു വീഴുന്നു.താഴെ വീണ നാരങ്ങ തിരിച്ചു  പത്രത്തിലേക്ക് ഇട്ട എന്‍റെ മുഖത്തേക്ക്  അവര്‍ നോക്കി.ആ കണ്ണുകള്‍ എന്നെ അറിയിച്ചത് നിസഹായതയുടെ  വേദന .അനുഭവിച്ച  ജന്മങ്ങളുടെ   തീരാത്ത കയ്പ്പ്. .എനിക്കുയര്‍ത്താനാവുനില്ല,സംസാരിക്കാനാവുന്നില്ല . എന്‍റെ മുറിയിലേക്ക്  വന്നപോഴും എന്നെ പിന്തുടര്‍ന്നുകൊണ്ട്  ആ കണ്ണുകള്‍ ...ഞാന്‍ എന്‍റെ ബുക്കിലെഴുതി .നിസ്സഹായതയുടെ  ഈ രൂപങ്ങള്‍ ഒറ്റുനോക്കെ ഞാനുല്പെടെയുള്ള ലോകം എന്ത് നേടി.

        പിന്നെയും ഓര്‍മ്മകളിലേക്ക് നടത്താന്‍ പിന്തുടരുന്ന കണ്ണുകള്‍.ചിരിക്കുന്ന ഒരു മുഖം.കൊടിയാ ചുണ്ടുകള്‍ .സംസാരിക്കുമ്പോള്‍  വായിലൂടെ ഒഴുകുന്ന തുപ്പല്‍ .ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍ദെശങ്ങല്‍ക്കന്സുസരനമായി  മാത്രമുള്ള ഒരു സന്ദര്‍ശനം.കുറച്ചു മധുരപലഹാരങ്ങള്‍  നല്കി സ്നേഹം അറിയിക്കാനുള്ള  വെറും ഒരു യാത്ര.അതിനിടയിലാണ് അവന്‍ മുന്‍പിലേക്ക് വന്നത് .ഒരു വ്യവാസ്തയില്   പാട്ട് പാടി കെല്പ്പിക്കാമെന്നു.അവന്‍റെ വീട്ടുകാരെ  കാണുമ്പോള്‍ വീട്ടിലേക്കു  കൊണ്ടുപോകാന്‍ ഒര്മിപ്പിക്കനമെന്ന ആവശ്യം .പ്രതീക്ഷകളുടെ സ്നേഹം നിറഞ്ഞ കണ്ണുകളോടെ അവന്‍ പാടി .ഒരു വാഗ്ദാനം ഏറ്റെടുത്ത ഭാരത്തോടെ എന്‍റെ കണ്ണുകള്‍ ഭാഷയറിയാതെ താഴേക്ക് താഴേക്ക് .

                      വീണ്ടും വീണ്ടും എത്രയോ കണ്ണുകള്‍ .എന്നെ അറിയാതെ ഒന്നും പറയാതെ  വീണ്ടും  വീണ്ടും മുന്‍പിലേക്ക് .പിന്നെലേക്ക് പോയ ഓര്‍മ്മകളെക്കാള്‍ തീവ്രമായി അവ എന്നോട് സംസാരിക്കുന്നു.
ഭോപ്പാല്‍ ദുരന്തത്തിലെ തുറന്ന കണ്ണുകളോടെ ഉറങ്ങുന്ന  ആ കുഞ്ഞും എന്നോട് സംസാരിക്കുന്നു ,വാക്കുകളില്ലാതെ ....ഗുജറാത്ത്  കലാപത്തിലെ കൂപ്പു  കൈകളോടെ നിന്ന ആ മനുഷ്യന്‍ എന്‍റെ  ആരുമല്ല, പക്ഷെ  യാചിക്കുന്നു..
 എന്‍റെ യാത്രകളില്‍   നഷ്ടപെട്ട എന്‍റെ മനസമാധാനം പോലെയോ,എന്‍റെ പേരറിയാത്ത സ്വപ്നങ്ങളില്‍ പടര്‍ന്ന പുത്തനറിവുകള്‍ പോലെയോ..എന്‍റെ പിന്തുടര്‍ന്നുകൊണ്ട് ഈ കണ്ണുകള്‍ ...എന്നെ അറിയാതെ ..ഒന്നും പറയാതെ .
 

No comments:

Post a Comment