Monday, November 16, 2009

നിയോഗം:ഒരു പാലായനത്തിന്‍റെ പാത


മകളുടെ    പനി  കുറഞ്ഞോ  എന്നാ  അകുലതയായിരുന്നു  മറിയയുടെ   ചിന്തകളില്‍‍  ആദ്യമായി ഉണര്‍ന്നത് .ആശ്വാസം   കുറയുന്നു  .രാപ്പകല്‍   നീളുന്ന   യാത്രകളില്‍  ഒരു  അമ്മയുടെ   പരിവേഷം   പൂര്‍ണമാകുന്നോ   എന്നവള്‍   സംശയിച്ചു  . ഒരു  പക്ഷെ   അതാവാം   നിയോഗം .പൂര്‍ണത   എന്നാ  വാക്കിനുപോലും   ഇതുവരെ   വ്യക്തമായ  ഒരു  നിര്‍വചനം   ഇല്ലയിരിക്കെ   ,   ആവലതികള്‍കൊന്നും   സ്ഥാനമില്ലത്യാഗപൂര്‍ണമായ   ജീവിതത്തെക്കുറിച്ചുള്ള   പ്രഭാഷണങ്ങള്‍    അവനില്‍   നിന്നും  അവളിലേക്ക് വെരോടിതുടങ്ങിയിരുന്നു  അപ്പോഴേക്കും .ആദ്യം അസഹിഷ്ണുതകളുടെ  മാറാലകള്‍ക്കുള്ളില്‍  ആയിരുന്നു ജീവിതം.ഇപ്പോള്‍ അതു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു .കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ അവളായിരുന്നു അവനു നിര്‍ദേശങ്ങള്‍ നല്‍കിയത് .നീ ഇപ്പോള്‍ എന്‍റെതായി എന്നാ മന്ത്രണം കാതുകളില്‍ പകര്‍ന്നു അന്ന് അവന്‍ അനുയായികളുടെ അടുത്തേക്ക് മടങ്ങി.. 

           തന്‍റെതായ സ്വപ്‌നങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു .അവന്‍റെ ചിന്തകള്‍ക്ക് സ്വന്തം സ്വപ്നങ്ങളുടെ ആത്മാവിനെ നല്‍കിയപ്പോള്‍ അതില്‍നിന്നും സുഗന്ധം വമിക്കുന്നതായി മറിയ അറിഞ്ഞു.അതെ അതാണ് നിയോഗം .ആദ്യരാതിയിലെ വിശ്വകര്‍മ്മത്തെ കുറിച്ചുള്ള അവന്‍റെ ചിന്തകള്‍  മിഴിച്ചു കേട്ട പഴയ മറിയ അല്ല ഇത്.മകളുടെ വളര്‍ച്ച നോക്കി ഇരിക്കുന്ന അമ്മ മാത്രമല്ല ,മറ്റു പലതും ആണ.ആ വെളിച്ചത്തില്‍ തന്നെ അര്‍പിച്ചതാണ്
               വൃദ്ധയായ  മാതാവിന്‍റെ  വിണ്ടുകീറിയ കാലുകളെ മറിയ പരിചരിച്ചു. മകനോടോത്തുള്ള യാത്രകളില്‍ അവര്‍ അവരുടെ കാലുകള്‍ മറന്നു തുടങ്ങിയിരിക്കുന്നു .പണ്ടത്തെ പാലായനത്തിന്‍റെ  ഓര്‍മ്മകലാണോ അവരില്‍ വീണ്ടും യാത്രകളുടെ ആവേശത്തിന് തിരി കൊളുതുന്നതെന്ന് മറിയ അത്ഭുതപെട്ടു .
              "നീയും   നമ്മുടെ തലമുറയും പാലായനത്തിന്‍റെ  പാതയില്‍ പൊടിയണിഞ്ഞു മറഞ്ഞു കിടക്കുമെന്ന അവന്‍റെ പ്രവചനം"  പാതി ഇരുട്ടിയ മുറിയില്‍ ഒരു പ്രകാശ ബിന്ദുവിനെ കേന്ദ്രികരിച്ചാണ് അവനതു പറഞ്ഞത്. മരിയയില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. അതെ അതാണ് നിയോഗം .

             ഒരിക്കല്‍ രണ്ടു  കമ്പുകള്‍ കുറുകെ വച്ചുകൊണ്ട് താനതില്‍ കിടക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും മരിയയ്ക്കൊന്നും തോന്നിയിരുന്നില്ല. അസംഭവ്യമായി ഒന്നുമില്ല എന്നാ തിരിച്ചറിവ്‌ അവനെ പരിചയപെട്ട നാലില്‍ തന്നെ അവളില്‍ വിത്ത് പാകിയിരുന്നു. തന്‍റെ ശരീരനാശം അടുത്തിരിക്കുന്നുവെന്നും അവനവളെ അറിയിച്ചിരുന്നു . എല്ലാം നേരത്തെ വിധിച്ചത് തന്നെ .അതെ അതാണ് നിയോഗം. ഉറങ്ങി കിടന്ന മകളുടെ തലയില്‍ തലോടി മൂര്തവില ചുംബിക്കവേ അവന്‍റെ മിഴികളില്‍ തിളങ്ങിയത് നനവെന്ന സംശയം മരിയയില്‍  ബാക്കിയാക്കി.

         നാളെയുടെ യാത്രയില്‍  നീ എന്‍റെ കൂടെ ഉണ്ടാവരുതെന്ന അവന്‍റെ നിര്‍ദേശം സ്വീകരിച്ചപ്പോള്‍ ഉള്ളില്‍ ഒരു തെങ്ങലുയര്‍നതായി അവള്‍ക്കു തോന്നി. . 



       ശരീരത്തിന്‍റെ  വെണ്മയെ മറച്ച രക്തതിനിടയില്‍ കൂടി മറിയ വീണ്ടും അവനെ കണ്ടു. ഉള്ളിലെ തേങ്ങലുകള്‍ക്ക് നിത്യമായ ഭാവം കൈവരുന്നതായി അവളറിഞ്ഞു .കഴിഞ്ഞ രാത്രിയില്‍ നീണ്ടു നിന്ന സംഭാഷണങ്ങളും ഉപദേശങ്ങളും മരിയയില്‍ നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകി.അവള്‍ രണ്ടു കൈകളും  ആകാശത്തേക്ക് അവന്‍റെ നേര്‍ക്കുയര്‍ത്തി. ആ ചൈതന്യം തന്നെ ഉറ്റു നോക്കുന്നതായി അവളറിഞ്ഞു .

          അതു  പാലായനത്തിന്‍റെ  നിശബ്ദ്ദ പ്രേരയായിരുന്നു  .വംശവലികളിലേക്ക് നീളുന്ന പാലായനത്തിന്‍റെ  നിശ്ശബ്ദത .അതെ അതാണ് നിയോഗം. മറിയ അറിഞ്ഞു.



 

Sunday, November 8, 2009

ഞാനറിഞ്ഞതും മറന്നതും ....

തീരത്തണയുമ്പോള്‍ തളിര്‍ക്കാന്‍ കാത്തു,
    ഓളങ്ങള്‍ തഴുകുമ്പോള്‍ മുളയ്ക്കാന്‍ കാത്തു,
ഒരിക്കലും ഓളങ്ങള്‍ ഉണരാത്ത ഈ കായല്‍ പരപ്പില്‍ ഞാന്‍ ജനിച്ചതെന്തിന് ?
കണ്ടുമുട്ടുമ്പോള്‍ ഞാനറിഞ്ഞു,എന്നെ നീയാക്കി മാറ്റുമെന്ന്!
നിന്നെ ഞാന്‍ ആക്കാന്‍ എനിക്കു വയ്യ ,
         കാരണം എനിക്കിനി ഞാനില്ല,  എല്ലാം നീ   !
തിരിഞ്ഞു നോക്കാന്‍ മറന്നു,
               മറന്നതല്ല , പിന്നീട് മുന്നിലേക്ക് പോകാന്‍ എനിക്കാവില്ല !
അടച്ച വാതികുകള്‍ക്ക്  വിടവുകള്‍ ഉണ്ട്,
            ഞാന്‍ നിന്നെ നോക്കിയത് വിടവുകളിലുടെ....
നിന്നെ മറക്കാനാവാതെ  മരിച്ച എനിക്കു നിന്‍റെ  ഓര്‍മ്മകള്‍ എന്തിന്‌?
          ഞാന്‍ മരിച്ചപ്പോള്‍ നീ ഓര്‍ത്ത്തെന്തിനു?
      എന്‍റെ മരണത്തില്‍ നീയും മറക്കണം എന്നെ
                      പിന്നെ നിന്നെ !!!
 

 

  

INVISIBLE

Even the songs got it beauty,
      still the music was unknown!
Even the soul got its body,
     still the life was hidden!
On the surface of a black blank blanket,
      Everything    invisible!

Monday, November 2, 2009

ഞാന്‍ ?

എന്നിലെ  എന്നോട്  എന്താണു  നീയെന്നു  ചോദിച്ച  ഞാനാണു  എന്നിലെ  ഞാന്‍
ഞാനാണു  നീയെന്നും  നീയാണു  ഞാനെന്നും  ഞാനെനിക്കെകിയ    ഉത്തരമാണ്  ഞാന്‍
യാത്രകള്‍  യാത്രകള്‍  ജന്മന്തരങ്ങലെലേക്ക്-  ,ഉത്തരമെകിയ  ഞാനാണു  ഞാന്‍
ജ്ഞാനവും  ജ്ഞാനിയും   ജന്തുവുമായി  ഞാന്‍ ,  ജ്ഞാനമായി  ഉണരുന്ന  കാറ്റായി,  മണ്ണായി   ഞാന്‍
ഞാനെന്ന  നീയും   നീയെന്ന  ഞാനും  മരണമില്ലാത്ത  നിഴ്ല്‍മരങള്‍  !

!love and life!

I wish, I talk to you, But I can’t

You wish you come to me, But you can’t

We wish the life may link us, But it can’t

Yea that’s love,thats life!

Sunday, October 25, 2009

campus thoughts!

Campus life, a palpitating jaunt; a hue in a blaze of youth,

Making up ineffable impressive thoughts

Which alienate egos and allure free minds!

It’s an age of in cognizable ideas, coz every idea is jocose!

Of all it’s a lump of luminous!!!

Tuesday, October 20, 2009

പച്ച

നിഴ്ലുകളുടെ ഗതി പോലെ എന്റെ ചിന്തകള്‍ ,ദൈര്‍ഘം കൂടിയും കുറഞ്ഞും


സ്ഥിരതയില്ലാതെ, കയങ്ങളുടെ  ആഴ്ത്തിലെക്കും    ,പര്‍വത ശികരങ്ങളിലെകും    അലയുന്നു

ഉറച്ച   വാതിലുകള്‍  , കനത്ത  മതിലുകള്‍ ,


മരിച്ചു  മരവിച്ച  കണ്ണുകള്‍ ,തീ നാളങ്ങള്‍ കവര്‍ന്ന  ദീനത !

വിണ്ടുകീറുന്ന  നിശബ്ദതായില്‍  വെള്ളിവെളിച്ചങ്ങള്‍ വീശി  ,എന്നെ  തട്ടി  തകരുന്നു !

സൃഷ്ടിയുടെ  രഹസ്യങ്ങളിലേക്ക്    തല  തിരിഞ്   വീശുന്ന  കാറ്റു!

തിരികെട്ട  വിളക്കുകളും ,ക്ലാവ്  പിടിച്ച  മണികളും  അനാഥമാകുന്നു  ഇവിടെ !
ഇനിയുള്ള  വസന്തങ്ങ ളെല്ലാം     കരിഞ്ഞ  പൂക്കളുടെതാവാം     ,
ഇനിയുള്ള  പാട്ടുകളെല്ലാം  ചിറകൊടിഞ്ഞ  കിളികളുടെതാവം    
പണ്ടേ  വറ്റിയ  പുഴാക്കരയിലിരുന്നു  എന്നെ  മരിച്ച  ആ  കിളി

ഇനിവരും  വസന്തങ്ങള്‍ക്കായി  എത്രയോ  കൂടുകള്‍ വച്ചിരിക്കാം !!!
എ റിയുന്ന  വലകളില്‍  പിടയുന്ന  മത്സ്യകുഞ്ഞുങ്ങള്‍  ,വേര്‍പെട്ടുപോകുന്നു  എല്ലാ   ബന്ധങ്ങളും
കാറ്റിനെ ,പുഴാകളെ ,മരങ്ങളെ  സംഗീതമാക്കിയ    ആ  പഴയ  ഗായകനെവിടെ ?
മരിച്ചു മണ്ണ ടിഞ്ഞിട്ടുദവം   ,അതോ  കൊന്നു  കുഴിയിള്‍    താഴ്ത്തിയോ ?
തങ്ങി  നില്‍കുന്ന  കനച്ച    കായ്ച്ച  വികല്പങ്ങള്‍


അതിജീവനത്തിന്‍റെ  അതിരുകള്‍   ലംഘിക്കുന്ന      പ്രത്യയശാസ്ത്രം
അര്‍ത്ഥങ്ങളുടെ  വ്യാപ്തി  മറന്ന    നിര്‍ദേശങ്ങള്‍ ,മായകളുടെ  വ്യര്‍ത്ഥ   തീരങ്ങള്‍
പിന്തിരിഞ്ഞാലും  പിന്തുടര്‍ന്നാലും  ഒരേ  കളങ്ങള്‍
നിശ്ചലത്യ്ക്കില്ല  ഇവിടെ  ഒരു  മുഖം  ,അതു  പണ്ടേ  മരിച്ചതല്ലേ
മിഴികുന്ന    കണ്ണുകളില്‍ ,പിടയ്ക്കുന്ന  ഹൃദയങ്ങളില്‍  അറയ്ക്കാതെ  ചെന്നെത്തുന്ന  വടിവാള്‍

പൊട്ടികരയുന്ന  പൂര്‍വ്വ  ജന്മങ്ങളെ  നിങ്ങള്‍ക്ക്  സ്വാഗതമോതുവാന്പോലും 
അവശേഷിക്കുന്നില്ല  ഇവിടെയാരും
കൈവഴികള്‍  പിരിഞ്ഞ  ഈ  പാപന്ധതയില്‍ മുങ്ങിനിന്നു  പിണ്ഡം  വയ്ക്കാന്‍  അവശേഷിക്കുന്നില്ല  പിതാവേ  നിന്‍റെ  മകന്‍!


ഒരു കടുകുമണിയോളം  ചെറുതില്‍  നിന്നും ആകാശത്തേക്കെഴുന്നു  നില്‍ക്കുന്ന  ഭീകരത ..
തൊട്ടാല്‍  പൊട്ടും തീഗോളാമായും ,തൊടാന്‍  ഭയക്കുന്ന  നിര്‍ജീവിതയായും എന്‍റെ മനസ് !
ഏകാന്തമായ  രാത്രിയില്‍  പുലര്‍കാലം പ്രതീക്ഷിക്കുനതിനു  -
ഞാന്‍  എന്ത്  പ്രതിഫലം   നല്‍കണം ?
മരുഭുമിലെ  മണല്‍കാട്ടില്‍ എല്ലാം  മറയുന്നു  ഓരോന്നായി .
വിധിയെ   തടുക്കുന്ന  വിധിവൈപരിത്യം ,ഇനിയും  അന്ത്യ  വിധിയെ 
  കാത്തിരികെണ്ടാതുണ്ടോ ?
ഇതു   പ്രളയതെക്കാള്‍ ശക്തം ,കൊടുംകാറ്റി നെക്കാള്‍    കരുത്ത്‌!



ഞാനെന്താണ്  പ്രതീക്ഷികേണ്ടത്   ?
എന്‍റെ   നെഞ്ചിന്‍  കൂട്     തകര്‍ക്കും  മതന്ധതയോ ?
എന്‍റെ   കുടിവെള്ളത്തില്‍  വിഷം  കലര്‍ത്തും  വ്യവസയികാതെയോ?
എന്‍റെ  മാനത്തില്‍   കൈ  വയ്കും  വാള്‍മുനയോ   ?
അതോ  എനീലെ എന്നെ  കൊന്നുതിന്നുന  സാമ്രാ ജക ത്യത്തെ യോ  ?
പാതിരാവില്‍  കണ്ണുമിഴിച്ചു പ്രതീകിഷിക്കാന്‍  ഇതില്‍കൂടുതല്‍
                                                                                                                              എന്തീ ലോകം  നല്‍കും ?
ഇരുട്ടില്‍  തല  തല്ലി ചിരിക്കുനാ യുക്തിബോധതിനു  വ്യസനപൂര്‍വ്വം  എന്‍റെ  കയ്യൊപ്പ് .

Monday, October 19, 2009

motherhood

I remember you, your mellow touch, and genial face

Who edified and eked my emotions,

I remember those days when I sat with my face contort;

You came ebullient and hugged me!!!!!!

You grappled me in my misadventures, fondled

And pressed me to the bosom with affection

The hilarious moments, we both shared,

You favoured me and my thoughts......

In your heart full of fathomless love!!!

The affable songs you made ,and mitigated my sorrows...

You intertwined my stray thoughts, inured deism and

MADE ME ABLE!!!!!!!!

Tuesday, January 13, 2009